ഛത്തിസ്ഗഡ്, മേഘാലയ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലും സികിം, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രണ്ടു വീധം സീറ്റുകളിലുമാണ് മത്സരം നടക്കുക.

കർണാടകയിൽ മൂന്നു സീറ്റിലേക്കു മത്സരം നടക്കുമ്പോൾ അസമിൽ 5 സീറ്റുകളിൽ ഇന്ന് ജനം വിധി പറയും.

ബിഹാർ 4 ഉം രാജസ്ഥാനിൽ 7 ഉം പശ്ചിമ ബംഗാളിൽ 6 ഉം നിയമസഭാമണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഇന്നത്തെ ഉപതെരഞ്ഞെടുപ്പിന് സമാപ്തിയാകും.

കേരളത്തിൽ പാലക്കാട് ഉൾപ്പെടെ ഉത്തർപ്രദേശ് 9, പഞ്ചാബ് 4 എന്നിവിടങ്ങളിലേക്ക് നവംബർ 20 ന് ഉപതെരഞ്ഞെടുപ്പു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള മഹാരാഷ്ട്രയിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊടുമ്പിരിക്കൊണ്ട പ്രചരണം നടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കളെല്ലാം പ്രചാരണ പരിപാടികളിൽ സജീവമാണ്.



